സങ്കീർത്തനം 124
ദാവീദിന്റെ ആരോഹണഗീതം.
യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ—
ഇസ്രായേല്യർ പറയട്ടെ—
മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ,
യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ,
അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ
അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,
വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു,
ആർത്തിരമ്പുന്ന ജലപ്രവാഹം
നമ്മെ തുടച്ചുനീക്കുമായിരുന്നു.
 
അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന,
യഹോവ വാഴ്ത്തപ്പെട്ടവൻ.
വേട്ടക്കാരന്റെ കെണിയിൽനിന്ന്
ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു;
ആ കെണി പൊട്ടിപ്പോയി,
നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം.